പുരുഷന്മാരുടെ കുത്തകയായിരുന്ന ശാസ്‌ത്രരംഗത്തേക്ക് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കടന്നുവന്ന് ലോകശ്രദ്ധ നേടിയ മലയാളി സസ്യശാസ്ത്രജ്ഞയാണ് ഇ.കെ ജാനകി അമ്മാൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്ര ഗവേഷകയായ ജാനകി അമ്മാളിന്റെ ജീവിതം മലയാളികൾക്ക് ഇന്നും അപരിചിതമാണ്. സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം ഇന്ദിരാ ഗാന്ധി എടുക്കുന്നതിന് കാരണമായ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് പിന്നിൽ ജാനകി അമ്മാളിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആ ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും ‘ക്രോമസോം വുമൺ, നൊമാർഡ് സയന്റിസ്റ്റ്: ഇ കെ ജാനകി അമ്മാൾ, എ ലൈഫ് 1897-1984’ എന്ന ജീവചരിത്ര പുസ്തകം രചിക്കുകയും ചെയ്ത മലയാളി ചരിത്രാന്വേഷക സാവിത്രി പ്രീത നായർ, ജാനകി അമ്മാളിനെക്കുറിച്ച് നടത്തിയ അന്വേഷണാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഒപ്പം ശാസ്ത്രചരിത്ര രചനയിൽ സാവിത്രി പ്രീത നായർ പരീക്ഷിക്കുന്ന വ്യത്യസ്തമായ ശൈലിയെക്കുറിച്ചും പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ അബ്ദുൽ ബഷീർ, ഡോ. എം. അമൃത് എന്നിവരുമായി നടത്തിയ സംഭാഷണത്തിൽ അവർ വിശദമാക്കുന്നു.
പ്രൊഡ്യൂസർ : അബ്ദുൽ ബഷീർ
കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

